ക്രൈസ്തവ മതപീഡനം; ഏഷ്യ മുമ്പന്തിയില്‍


ലൈഷെസ്റ്റര്‍: ലോകത്തില്‍ എവിടെയും മതപീഡനം വ്യാപകമാകുമ്പോഴും അതില്‍ ഏറ്റവും മുമ്പന്തിയിലുള്ളത് ഏഷ്യയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഏഷ്യയുടെ വിവിധ പ്രദേശങ്ങളിലും ക്രൈസ്തവമതപീഡനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇസ്ലാമിക തീവ്രവാദം, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകല്‍ എന്നിവയാണ് ക്രൈസ്തവമതപീഡനത്തിന് കാരണമായിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഈ റിപ്പോര്‍ട്ടോടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് നിരീക്ഷണങ്ങള്‍.

അടുത്ത മാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജപ്പാന്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. തന്റെ പാപ്പകാലത്ത് മുന്‍ഗണന നല്കുന്നത് ഏഷ്യയ്ക്കാണെന്നും പാപ്പ പറഞ്ഞിട്ടുണ്ട്. കത്തോലിക്കാ പ്രാതിനിധ്യം ഈ രണ്ടു രാജ്യങ്ങളിലും ഒരു ശതമാനത്തില്‍ താഴെയാണ്. തായ്‌ലാന്റ് ബുദ്ധമതത്തിന് മേല്‍ക്കോയ്മയുള്ള രാജ്യമാണ്. ജപ്പാനില്‍ 17 ാം നൂറ്റാണ്ടില്‍ ഭീകരമായ രീതിയില്‍ ക്രൈസ്തവമതപീഡനം നടന്നിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.