കാന്‍സര്‍ കിടക്കയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച് ദിവ്യബലി അര്‍പ്പിച്ച വൈദികന്‍ നിത്യസമ്മാനത്തിനായി യാത്രയായി

വാഴ്‌സോ: കാന്‍സര്‍ രോഗകിടക്കയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച് ദിവ്യബലി അര്‍പ്പിച്ച പോളീഷ് യുവവൈദികന്‍ ഫാ. മൈക്കിള്‍ ലോസ് ഇഹലോകവാസം വെടിഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു ഫാ. മൈക്കിളിന്റെ മരണം.

കാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന് ഈ ഭൂമിയില്‍ വച്ച് ഒരാഗ്രഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വൈദികനാകുക. മൈക്കിളിന്റെ തീവ്രാഭിലാഷം തിരിച്ചറിഞ്ഞ അധികാരികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ഡീക്കന്‍ പട്ടവും പൗരോഹിത്യവും ഒരുമിച്ചു നല്കുകയായിരുന്നു. മെയ് 24 ആയിരുന്നു സവിശേഷമായ ആ ദിനം. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു രോഗകിടക്കയില്‍ വച്ചുള്ള പൗരോഹിത്യസ്വീകരണ വാര്‍ത്ത നല്കിയത്.

ഇപ്പോഴിതാ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി ഫാ. മൈക്കിള്‍ ദൈവപിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.