വത്തിക്കാന്‍ സംസ്ഥാനത്തിന് പുതിയ നിയമങ്ങള്‍

വത്തിക്കാന്‍സിറ്റി: വത്തിക്കാന്റെ നിയമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. മെയ് 13 നാണ് ഇത് സംബന്ധിച്ച് നിയമഭേദഗതികള്‍ പ്രഖ്യാപിച്ചത്. 1929 ലെ മൗലിക നിയമത്തിന്റെ തുടര്‍ച്ചയും 2000 ത്തിലേതിന് പകരവുമായ നിയമമാണ് ഇത്.കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുന്നതിന് ആവശ്യമാണെന്ന തിരിച്ചറിവാണ് നിയമത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് മാര്‍പാപ്പ വ്യക്തമാക്കി.

തനതായ നടപടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സ്വയംഭരണാവകാശം ഉറപ്പാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് പാപ്പ വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.