അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് ആറു ശതമാനം കുറഞ്ഞുവെന്ന് പ്രോ ലൈഫ് പ്രവര്‍ത്തകര്‍

വാഷിംങ്ടണ്‍: അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്കില്‍ കുറവെന്ന് കണക്കുകള്‍ചൂണ്ടിക്കാട്ടി പ്രോലൈഫ് പ്രവര്‍ത്തകര്‍. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ജീവനോടെയിരിക്കുന്നുവെന്ന് പ്രോ അബോര്‍ഷന്‍ ഗ്രൂപ്പ് പറയുന്നു. റോ.വി വാഡെ സംബന്ധിച്ച് സുപ്രീം കോടതി കൈക്കൊണ്ട നടപടിയെ തുടര്‍ന്നാണ് ഇത്.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അബോര്‍ഷന്‍ നിരക്കില്‍ ആറു ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതേ നിലയില്‍ മു്‌ന്നോട്ടുപോയാല്‍ 60000 ജീവനുകള്‍ ഒരുവര്‍ഷത്തില്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും എന്നും പ്രതീക്ഷിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.