“ആമസോണ്‍ സിനഡ് ചരിത്രമാകും, ഫ്രാന്‍സിസ് മാര്‍പാപ്പയെയോര്‍ത്ത് ദൈവത്തിന് നന്ദി”

ഇക്വഡോര്‍: സഭയുടെ ഭാവിയെക്കുറിച്ച് ചിന്തയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെയുള്ള പ്രവാചകന്മാരെ നല്കിയതിന് ദൈവത്തിന് നന്ദി. ഇക്വഡോറില്‍ 1998 മുതല്‍ സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ് റാഫേല്‍ കോബിന്റേതാണ് ഈ വാക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചുകൂട്ടിയ ഒക്ടോബര്‍ ആറു മുതല്‍ 27 വരെ നടക്കുന്ന ആമസോണ്‍ സിനഡ് ചരിത്രമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലെ വൈദികരുടെ കുറവ് പരിഹരിക്കുന്നതിന് വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയോഗിക്കുന്നതിനെക്കുറിച്ച് ഈ സിനഡ് ചര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇവിടേയ്ക്ക് തിരിഞ്ഞിട്ടുണ്ട്.

നിഖ്യാ കൗണ്‍സിലിന് മുമ്പ് നാലാം നൂറ്റാണ്ടുവരെ പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല . പിന്നീട് സഭയാണ് തീരുമാനിച്ചത് ബ്രഹ്മചര്യം വൈദികര്‍ക്ക് അവരുടെ ദൈവവിളിയക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന്. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.