56 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം കുട്ടികളുമായി പാപ്പായുടെ കൂടിക്കാഴ്ച നവംബര്‍ ആറിന്

വത്തിക്കാന്‍ സിറ്റി: 56 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂടിക്കാഴ്ച നവംബര്‍ ആറിന് നടക്കും. 7 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. ഡിസാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എ്ഡ്യൂക്കേഷന്‍ ആണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് കര്‍ദിനാള്‍ ജോസ് ടോളന്റിനോയാണ് ഇതിന്റെ അധ്യക്ഷന്‍.

നമ്മുക്ക് ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും പഠിക്കാം എന്നതാണ് ഈ സമ്മേളനത്തിന്റെ വിഷയം. ഇസ്രായേലില്‍ നിന്നും പാലസ്തീനില്‍ നിന്നുമുള്ളകുട്ടികളെയും പ്രതീക്ഷിക്കുന്നുണ്ട്, സമാധാനത്തിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ് ഈ സമ്മേളനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.