ചൈനയില്‍ അധികാരികള്‍ വിശുദ്ധ രൂപങ്ങള്‍ പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നു

ഹോംങ് കോംങ്: ചൈനയിലെ ക്രൈസ്തവര്‍ വീണ്ടും മതപീഡനങ്ങളുടെ ഭീഷണിയില്‍. ദേവാലയങ്ങള്‍ പൊളിക്കാനും വിശുദ്ധരൂപങ്ങള്‍ നീക്കാനുമാണ് അധികാരികളുടെ ശ്രമം. സിവാന്‍സി രൂപതയിലെ ഷെങ്ഡയാലങ് ദേവാലയത്തിലെ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരികളുടെ ശ്രമങ്ങളാണ് വിശ്വാസികളെ പേടിയിലാഴ്ത്തിയിരിക്കുന്നത്.

ചൈനയില്‍ ഇതിനകം നടന്നിരുന്ന കുരിശു നീക്കം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ വിശ്വാസികള്‍ കാണുന്നത്. വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യുമെന്ന ഭീതി പരന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിശ്വാസികള്‍ ദേവാലയത്തിന് കാവല്‍ നിന്നിരുന്നു. വിശുദ്ധ രൂപങ്ങള്‍ന ീക്കം ചെയ്തതിന് ശേഷം ഷ്രൈന്‍ തന്നെ തകര്‍ത്തുകളയുമോയെന്നാണ് വിശ്വാസികളുടെ ഭീതി.

ഹെബി പ്രവിശ്യയില്‍ ക്രൈസ്തവര്‍ കൂടുതലായി മതപീഡനം നേരിടുന്നുണ്ടെന്നാണ് കരുതുന്നത്. കത്തോലിക്കാ പ്രാതിനിധ്യം ഇവിടെയാണ് ഏറ്റവും കൂടുതല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.