ജെറുസലേമില്‍ വൈദികനെ ആക്രമിച്ചു

ജെറുസലേം: ജറുസലേമില്‍ വൈദികനെ ആക്രമിച്ചു. ബെനഡിക്ടൈന്‍ സന്യാസിയായ ഫാ. നിക്കോദോമസ് ആണ് ആക്രമിക്കപ്പെട്ടത്. രണ്ടു യഹൂദ ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. ക്രിസ്തുവിനെതിരെ പരുഷ വാക്കുകള്‍ സംസാരിച്ചുകൊണ്ട് വൈദികനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 20 വയസ്മാത്രം പ്രായമുള്ള ആളാണ് അക്രമി.

അര്‍മേനിയ- യഹൂദ ക്വാര്‍ട്ടേഴ്‌സിന്റെ ബോര്‍ഡറില്‍ വച്ചായിരുന്നു സംഭവം. ജര്‍മ്മന്‍ ജേര്‍ണലിസ്റ്റ് നഥാലി ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് അക്രമവിവരം പുറത്തുവന്നത്. ക്രൈസ്തവരോടുളള അസഹിഷ്ണുതയാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അക്രമികളോട് എനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ക്രിസ്ത്യന്‍ ഡിഎന്‍ എയാണ് എന്നിലുള്ളത്. വൈദികന്‍ പ്രതികരിച്ചു.

വൈദികനെതിരെ നടന്ന അക്രമം ക്രൈസ്തവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.