ആരെങ്കിലും പറഞ്ഞതുകൊണ്ട് തലവനെ മാറ്റിനിര്‍ത്തുന്ന സാഹചര്യം വന്നാല്‍ ഞങ്ങളെപോലെയുള്ള മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്ന് വിചാരിക്കുന്നില്ല: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ അല്മായനോ മെത്രാനോ അവകാശമില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

സിനഡ് എല്ലാവരോടും ബന്ധപ്പെട്ടുനില്ക്കുന്നതാണ്. സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ അല്മായനോ മെത്രാനോ അവകാശമില്ല. സീറോ മലബാര്‍ സഭാ സിനഡ് തിരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. ആരെങ്കിലും പറഞ്ഞതുകൊണ്ട് തലവനെ മാറ്റിനിര്‍ത്തുന്ന മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യം വന്നാല്‍ ഞങ്ങളെ പോലെയുള്ളവരുടെ മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്ന് വിചാരിക്കുന്നില്ല.

സീസറിനുള്ളത് സീസറിന്. ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിന്റെ ശക്തി സമ്പത്താണ്, നാണയമാണ്. സീസറിന്റെ ഇമേജ് നാണയത്തിലാണ്. ദൈവത്തിന്റെ ഇമേജ് നമ്മളിലാണ്. നമ്മുടെ ഇമേജ് എന്നാല്‍ സഭയുടെ ഇമേജ്.അത് ദൈവത്തിന്റെ ഇമേജ്തന്നെയാണ്. വിഭജിച്ചുകൊണ്ട് നമുക്ക് ഒന്നും നേടാനാകില്ല.

അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.