മതപരിവര്‍ത്തന നിയമം; എട്ടു ദിവസങ്ങള്‍ക്ക് ശേഷം അമ്മയ്ക്കും കൈക്കുഞ്ഞിനും ജാമ്യം

ഗാസിപ്പൂര്‍: മതപരിവര്‍ത്തനനിരോധന നിയമം ചുമത്തി ജയിലില്‍ അടച്ച അമ്മയ്ക്കും കൈക്കുഞ്ഞിനും എട്ടുദിവസങ്ങള്‍ക്ക് ശേഷം കോടതി ജാമ്യം അനുവദിച്ചു. ഗാസിയാപ്പൂര്‍ കോടതിയാണ് പാസ്റ്റര്‍ കിരുബേന്ദ്രന്റെ ഭാര്യ മഞ്ജുവിനും എട്ടുമാസം പ്രായമുള്ള മകള്‍ക്കും ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 24 മുതല്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സംസ്ഥാനത്തെ മതപരിവര്‍ത്തനിരോധന നിയമത്തിന്റെ പേരില്‍ മറ്റ് നാലുപേര്‍ക്കൊപ്പമാണ് ഇവരെയും ജയിലില്‍ അടച്ചത്. ഇതില്‍ രണ്ടുപേര്‍ സുവിശേഷപ്രവര്‍ത്തകരാണ്. മഞ്ജു ജയിലില്‍പോയപ്പോള്‍ കുഞ്ഞും ജയില്‍വാസം അനുഭവിക്കേണ്ടിവരുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.