“പുരസ്‌ക്കാരത്തിന് അര്‍ഹമായ കാര്‍ട്ടൂണ്‍ പാവനമായ പ്രതീകങ്ങളെ അവഹേളിച്ചു”

തിരുവനന്തപുരം: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ ക്രൈസ്തവ മതവികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തുന്നതും പാവനമായ പ്രതീകങ്ങളെ അവഹേളിക്കുന്നതുമാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. സാംസ്‌കാരിക വകുപ്പു മന്ത്രി ഏ കെബാലന് അയച്ച കത്തിലാണ് സൂസപാക്യം ഈ അഭിപ്രായം അറിയിച്ചത്.

നിര്‍ദ്ദോഷമായ ഫലിതമോ പരിഹാസമോ ആവിഷ്‌ക്കരിക്കുന്നതിന് കലാകാരന് സ്വാതന്ത്ര്യം ഉണ്ടെങ്കിലും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് മതസാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനപ്പൂര്‍വ്വം അധിക്ഷേപിക്കുന്നത് അനഭിലഷണീയവും പ്രതിഷേധാര്‍ഹവുമാണ്.

പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുളള സമിതി അംഗങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നല്കണം. ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ വിവേകപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും വേണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.