മധ്യപ്രദേശിലെ ക്രൈസ്തവദേവാലയത്തില്‍ കുരിശില്‍ കാവിക്കൊടിയും ഒപ്പം ജയ് ശ്രീറാം വിളിയും

ജാബുവ: മധ്യപ്രദേശിലെ ജാബുവായിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശില്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് കാവിക്കൊടി നാട്ടി. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും ഇതില്‍ പെടുന്നു. ഞായറാഴ്ചയാണ് ഈ അനിഷ്ടസംഭവം നടന്നത്. ഇരുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ജയ് ശ്രീറാം വിളികളോടെ പ്രാര്‍ത്ഥനാലയത്തിലെത്തി കാവിക്കൊടി നാട്ടിയത്.

2016 മുതല്‍ ഈ പ്രാര്‍തഥനാലയത്തില്‍ ആരാധനകള്‍ക്കായി വിശ്വാസികള്‍ ഒരുമിച്ചുകൂടാറുണ്ട്. കാവിക്കൊടിനാട്ടിയവര്‍ പിന്നീട് സംഭവത്തില്‍ തന്നോട് മാപ്പു പറഞ്ഞതായി പാസ്റ്റര്‍ അറിയിച്ചു. അതുകൊണ്ടു പരാതി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.