കോംഗോയില്‍ ദേവാലയത്തിന് നേരെ ആക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

കോംഗോ: കോംഗോയില്‍ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ല്‌പ്പെട്ടു. കൂടാതെ 30 പേരെ അക്രമികള്‍ ബന്ദികളാക്കിക്കൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദസംഘടനയുമായി ബന്ധമുള്ള ജനാധിപത്യ സഖ്യശക്തികള്‍ നടത്തിയ ആക്രമണത്തിലാണ് ഈ ദുരന്തമുണ്ടായത്.

കോംഗോ റിപ്പബ്ലിക്കിലെ ബേതിയിലെ പെന്തക്കോസ്താ ദേവാലയത്തിലാണ് അക്രമം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 30 മുതല്‍ ബേതിയിലെ ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറുന്നുണ്ടായിരുന്നു. 2021 മുതല്‍ കോംഗോയുടെ വടക്കന്‍ പ്രവിശകള്‍ മുഴുവന്‍ സംഘര്‍ഷാവസ്ഥയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.