ഗ്രഹാം സ്‌റ്റെയിന്‍സിനെക്കുറിച്ചുള്ള സിനിമ ഇന്നുമുതല്‍


കൊല്‍ക്കൊത്ത: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിനെക്കുറിച്ചുള്ള സിനിമ ഇന്ന് ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തി. ദ ലീസ്റ്റ് ഓഫ് ദീസ് ദ ഗ്രഹാം സ്റ്റെയന്‍സ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രം അമേരിക്കയില്‍ ഫെബ്രുവരി ഒന്നിന് റീലീസ് ചെയ്തിരുന്നു.

ആദിവാസികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി ജീവിച്ച ഗ്രഹാം സ്്‌റ്റെയിന്‍സിനെയും രണ്ടു മക്കളെയും മതതീവ്രവാദികള്‍ തീ കൊളുത്തി കൊല്ലുകയായിരുന്നു.ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.

സ്‌കൈപ്പാസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മാണം വഹിച്ച ചിത്രത്തിന് 112 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ ചിത്രം ഓസ്‌ട്രേലിയായിലില്‍ ഏപ്രില്‍ മാസം റീലീസ് ചെയ്യും. വിദ്വേഷത്തിന്റെയും പകയുടെയും ഇക്കാലത്ത് വെറുപ്പിനെ സ്‌നേഹം കൊണ്ട് കീഴടക്കാമെന്നാണ് ഈ ചിത്രം പറയുന്നത്. ഗ്രഹാം സ്റ്റെയ്ന്‍സ് നിരവധി ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഈ ആരോപണത്തെ ഗ്ലാഡീസ് സ്റ്റെയ്ന്‍ നിഷേധിച്ചിരുന്നു.

ഗ്രഹാം സ്‌റ്റെയ്‌നെക്കുറിച്ച് ഇതിനു മുമ്പും ഒരു സിനിമ പുറത്തിറങ്ങിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.