നാം മറ്റുള്ളവര്‍ക്കെതിരെ അപവാദം പറയുന്നവരാകരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നാം അപവാദപ്രചാരകരാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതോടൊപ്പം നാം വഴക്കാളികളുമാകരുത്.

നാം തമ്മില്‍തമ്മില്‍ പോരടിക്കുമ്പോഴും മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുമ്പോഴും സാ്ത്താന്‍ സന്തോഷിക്കുന്നു. പരദൂഷണം പറയുന്നവര്‍ക്ക് അവരുടെ ഔന്നത്യം നഷ്ടപ്പെടുന്നു, അവര്‍ മറ്റുള്ളവരെ താറടിക്കാനാണ് ശ്രമിക്കുന്നത്.മറ്റുള്ളവര്‍ക്കെതിരെ കുറ്റം പറയാന്‍ പ്രേരണയുണ്ടാകുമ്പോള്‍ നാവ് കടിച്ചുപിടിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളുമായുള്ള സംവാദത്തിനിടയിലായിരു്ന്നു പാപ്പായുടെ ഈ വാക്കുകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.